Total Pageviews

Sunday, May 6, 2012

ഹൃദയത്തിലെ കോഴിക്കാല്‍ ..

മറിയുമ്മ  പതിവ്  ശൈലിയില്‍ തിരക്ക്  പിടിച്ചു  നടന്നു വരുന്നുണ്ട്... അതിനിടയില്‍  വഴിയില്‍   മലര്‍ന്നു വീണു കിടക്കുന്ന  ഓല  എടുത്തു മറു കണ്ടത്തില്‍  എടുത്തിടുകയും ചെയുന്നു. നടത്തത്തില്‍ വേഗത  കൂടും  തോറും പിറുപിറ്ക്കള്‍  ജോറായി ...."ആ  കള്ള  ഹിമാര്‍ പബിത്രന്‍ അങ്ങനെ എന്നെ പറ്റിക്കാന്‍ ഇങ്ങു ബന്നാ മയി..മറിയുമ്മ  ആരാന്ന്‍  ഒനിക്ക്  തിരിഞ്ഞിക്കില്ല    .ന്നാലും ഇപ്പൊ ഓന്റെ കാല് പിടിച്ചല്ലേ പറ്റു . ങ്ങനെയാ ആ  പറമ്പ്  ഒന്ന്‍ കിളക്കു ന്നത് ..ന്റെ റബ്ബേ " പുള്ളിക്കാരി ചൂടില്‍ തന്നെയാണ്...പോകുന്ന  പോക്ക്‌  എന്തായാലും കുഞ്ഞാമിന  താത്തയുടെ വീട്ടിലേക്ക്  അല്ല. ആണെങ്കില്‍ ഇങ്ങനെയൌരു  പോക്കെ അല്ല   അത്  . കയ്യില്‍ എന്തേലും ഒരു പൊതി ഉണ്ടാകും.പലഹാരമോ മറ്റൊ .അല്ലെങ്കില്‍ പറമ്പില്‍ തെങ്ങ് കയറ്റം കയിഞ്ഞ  നാള്‍ ആണേല്‍ മൂന്നോ നാലൊ  നല്ല   ഒന്നാന്തരം  ഇളനീര്‍ കുലകള്‍ ഉണ്ടാകും...അതാണ്  പതിവ്  കാഴ്ച  .  വരമ്പും കഴിഞ്ഞു തോട്  പാലം കടക്കുമ്പോള്‍....പള്ളിയിലെ  മുക്രി മറിയുംമയെ  കണ്ടപ്പോ  ഒരു ഒരു ചോദ്യം പാസാക്കി .." എങ്ങോട തെരക്കിട്ട്  ..ബേജാര്  പിടിച്ച   ഓ  ട്ടാണല്ലോ   ..."  , മറിയുമ്മ  കേട്ട പാതി കേക്കാത്ത  പാതി ഇന്ന്  നോമ്പ്   തുറക്കാന്‍ അങ്ങോട്ട്  ബന്നോളി  " എന്നും പറഞ്ഞു ഒരൊറ്റ  പോക്ക്  കൊടുത്തു . പവിത്രന്റെ വീട്ടിലേക്ക്.  പോക്കിനിടയില്‍  മറിയുമ്മ അനിയത്തി  കുഞ്ഞമിനെയെ  ഒന്ന്‍  മുഖം  കാണിക്കാന്‍  മറന്നില്ല. ക്ഷണ നേരം കൊണ്ട്  വരാമെന്നും പറഞ്ഞു. പവിത്രന്റെ വീട്ടില്‍ ചെന്നപ്പോ  നല്ല ഉശിരന്‍  കാഴ്ച  തന്നെ... പവിത്രന്‍ മദ്യപിച്  എന്തൊക്കെയോ പിച്ചും പേയും  പറയുന്നുണ്ട്....കെട്ടിയോള്‍ കിണറ്റില്‍  നിന്ന്  വെള്ളം  കോരുന്ന  പണിയിലും  മറിയുമ്മ  പവിത്രന്റെ അവസ്ഥ  നോക്കാന്‍ നിക്കാണ്ട്  നല്ല രണ്ടു വര്‍ത്തമാനം   പറഞ്ഞു. മ ദ്യ ലഹരിയില്‍ ആണെങ്കിലും  എന്തൊക്കെയോ  അയാള്‍ റെക്കോര്‍ഡ്‌  ചെയ്തു വെച്ചു . " നാളേം കൂടെ ഇജ്ജ്  ബന്നിലെങ്കില്‍  ഞങ്ങള് ബേറെ ആളെ നോക്കും "  പവിത്രന്‍.. "ഞാന്‍ അങ്ങ്  എത്തും  പവിത്രന്റെ ബാക്ക "ഇത് എന്നും പറഞ്ഞു ഒരു ടയലോഗ്  കാ ച്ചി  ഇതു  കേട്ടപ്പോ നിധി കിട്ടിയ    സന്ദോഷം  ആയിരുന്നു  മറിയു മ്മയ്ക്ക് .അവടെ നിന്നും  ഒറ്റ പാച്ചില്‍  കുഞ്ഞാമിനയുടെ  അടുക്കലേക്ക് . അവിടെ എത്തി  കാര്യ വിവരങ്ങള്‍ പറഞ്ഞു... എന്നിട്ട് ചെറിയ   സ്വകാര്യം .." "അതേ ഇന്ന്       ഞമ്മള്            പള്ളിയിലെ മുക്രിയിനേ    ചെറുങ്ങനെ  ഒന്ന് തൊറ  കയിപ്പിച്ചലോന്നു  ബിജാരിച്ചു ..കൂടാണ്ട്  സുഹ്രന്റെ ആങ്ങളയും  മാത്രായിറ്റ്  ...
എന്തെങ്കിലും പോരായ്മ ഉണ്ടെനോ ..?."  പിന്നെയണേല്‍  നാളെ ആ പവിത്രന്‍  പറമ്പ്   കിളക്കാന്‍  ബരാന്നു  പറഞ്ഞിട്ടും ഉണ്ട്."ഇപ്പൊ തന്നെ നേരം പോയി.. ഞാന്‍ അങ്ങോട്ട്  ചെല്ലട്ടെ ..,. എന്നും പറഞ്ഞു...ദാ  ഒറ്റ   പോക്ക്  .... കുഞ്ഞാമിന  എന്തു പറയാന്‍  ഭാവിച്ചപോയെ ക്കും  മറിയുമ്മ   ഇടവഴിയിലേക്  ഇറങ്ങിയിരുന്നു .  
       നോമ്പ്  തൊ റ  ഉഷാറായി   കഴിച്ചു . കരിച്ചതും പൊരിച്ചതും അങ്ങനെ അങ്ങനെ......!    പിറ്റേ ദിവസം   പറഞ്ഞപോലെ വാക്ക്  പാ  ലിച്ചു കൊണ്ട് പവിത്രന്‍ അവിടെ ഹാജരായി . ജോലിയില്‍ സത്യസന്തമായി  നീതി പുലര്‍ത്തി...  ,അര യില്‍  തിരുകി  വെച്ച     ബ്രാണ്ടി    ദാഹത്തിനു പകരം എടുത്തു  കുടിക്കുന്നതു  ഒഴിച്ചാല്‍  ..
  അതിനിടയില്‍..മറിയുമ്മ   ചായ കുടിക്കാന്‍  ഉത്തരവിട്ടു . പവിത്രന്‍ പണി നിര്‍ത്തി   അങ്ങോട്ട്  ചെന്നു ,  തലേ ദിവസത്തെ ഇറച്ചിക്കറിയും , പൊരിച്ചതും  കരിച്ചതും  എല്ലാമായ  വിഭവങ്ങള്‍  ...ഒരു  പുതിയാപ്പിള    സല്‍ക്കാരം      തന്നെ !. . . മറിയുമ്മ  ജോലിക്കാരെ   സല്ക്കരിക്കുന്നതും അവരോടുള്ള  സമീപനവും ഒന്ന് കാണേണ്ടത് തന്നെയാണ് . ഒരു വിവേചനവും  കൂടാതെ വയറു നിറച്ചും    ജോലിക്കാര്‍ക്ക് ഭക്ഷണം കൊടുക്കും..
  പവിത്രന്‍  ഒന്ന് അന്ധാളിച്ചു  ..ഇത്രയും  സംഭവങ്ങള്‍ ...?  ആദ്യം തന്നെ  കണ്ണില്‍   പെട്ടത്     ഒരു ജോറന്‍   കോഴിക്കാല് തന്നെ  ... എല്ലാം  അകത്താക്കി..  !  
   
 ഈ  ഒരു    .സംഭവം ഏതാണ്ട്   ഒരു അഞ്ചു  കൊല്ലങ്ങള്‍ക്ക്      മുന്‍പ്   സംഭവിച്ച      മറിയുമ്മയുടെ     ഒരു   സല്‍ക്കാര കഥ      ആണ്  കേട്ടോ  .! ഒരു വലിയ  ഇടവേളയ്ക്ക്     ശേഷം.....ഒരു  സായം ..സന്ധ്യ   നേരം.... .   .മറിയുമ്മ  കുഞ്ഞാമിനയുടെ  വീടിലേക്ക്‌ പോകുകയായിരുന്നു   ദൂരെ നിന്നും   ഒരു  മെലിഞ്ഞ  മനുഷ്യ രൂപം   ആടി  കുഴഞ്ഞു    വരുന്നത്     മറിയുമ്മ  നോട്ടമിട്ടു...   അടുത്ത് എത്തിയപ്പോഴാണ്    അ ത് പവിത്രന്‍ ആണെന്ന     കാര്യം   പിടികിട്ടിയത്...... കുടിച്ചിട്ടുള്ള  വരവ്   ആണെന്ന്  മനസിലാ യപോള്‍   മറിയുമ്മ    അല്പം മാറി നടന്നു .  പക്ഷെ ഒട്ടും പ്രതീക്ഷികാതെ     പവിത്രന്‍   മറിയുംമയെ   തടഞ്ഞു നിര്‍ത്തി... മറിയുമ്മ   ഒന്ന് പതറി   , ഇടറിയ സ്വരതോടെ പറഞ്ഞു  " പവിത്രാ,,,,, ഒന്ന്   അങ്ങോട്ട്   മാറി  തര്വോ    ഇജ്ജു   ?'' ഇത് കേട്ടതും ..
 പവിത്രന്‍   ചെങ്കണ്ണി ര്‍    പൊഴിച്ച് കൊണ്ട് ഹൃദയത്തില്‍ കൈ  വെച്ച്   പറയാന്‍  തുടങ്ങി   "  അന്ന്  നിങ്ങള്‍ എനിക്ക്  തന്ന  കോഴിക്കാല്‍ ... ഇന്നും എന്റെ ഹൃദയതിലൂടെ  ഓടിക്കളിക്കുന്നു........ എന്റെ ഹൃദയത്തിലെ   കോഴിക്കാല്‍  .ആ   കോഴിക്കാല്‍  തിന്ന   ഞാന്‍   നിങ്ങളെ തടഞ്ഞു വെക്കാനോ ..നല്ല കാര്യം  ഇങ്ങള്  പോയ്കൊളീന്‍ " എന്നും പറഞ്ഞു....പവിത്രന്‍    വഴി മാറി  കൊടുത്തു .  ഹൃദയത്തിലെ  കോഴിക്കാലിന്റെ  രുചിയും  നുണഞ്ഞു  കൊണ്ട്... നടന്നു നീങ്ങി . !  പവിത്രന്റെ സാഹിത്യത്തില്‍    കുതിര്‍ന്ന   നര്‍മ  രസം കേട്ട്   മറിയുമ്മ     മൂക്കത്ത്      വിരല്‍ വെച്ച് പറഞ്ഞു      ..." ഓ ...  കോഴിക്കാല്‍  ബെരുത്തി  ബെച്ച  ഓരോരോ  കാര്യം.. ന്റെ അല്ലാഹ് .."