Total Pageviews

Saturday, February 9, 2013

ജീര്‍ണിക്കുന്ന ജേര്‍ണലിസവും സമൂഹവും

'ജേര്‍ണലിസം  '  എന്ന മഹാ സാമൂഹിക സേവനം ഇന്ന് നമ്മുടെ സമൂഹത്തിനേയും  നാടിനെയും  ഒരു വശത്ത്    ചൂഷണം ചെയ്യുകയും....ചൂഷണം ചെയ്യപ്പെടുകയും ജീര്‍ണിച്ചു പോകുന്നതുമായ അവ്സതയാണ് കണ്ടുവരുന്നത്.   കുറച്ചു നാള്‍ മുന്‍ പു  വരെ     അങ്ങേ  അറ്റം  ആത്മാര്‍ഥതയും   സത്യസന്തതയും  കാത്തു സൂക്ഷിച്ചു നടന്നു കൊണ്ടിരുന്ന  ദ്രിശ്യ മാധ്യമങ്ങള്‍  ഇന്ന്  എങ്ങനെ  ഒരു  സാധാരണക്കാരനെ   തെറ്റി ധരിപ്പികാന്‍ കഴിയും എന്നും  സത്യമായ  വാര്‍ത്തകളെ വളച്ചൊടിച്ചും പൊള്ളയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും   ചെയ്തു ജനങ്ങളെ ആശയകുഴപ്പത്തില്‍ ആക്കാമെന്നും ആണ്   കരുതുന്നത്.    മാധ്യമലോകം  വാണിജ്യ വല്‍ക്കരിക്ക പെട്ടുകൊണ്ടിരികുന്നതിന്റെ യും  രാഷ്ട്രിയ വല്ക്കരിക്കപെടുന്നതിന്റെയും   അടയാളമാണ് ഇന്ന് നാം കാണുന്ന എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന പരമായ  കാര്യം   .  സാമൂഹികമായ  നല്ല ഇടപെടലുകള്‍   നന്നേ കുറവാണു എന്നതാണ് സത്യം.   അങ്ങനെ  ഉണ്ടായാല്‍ തന്നെ  അതിലും അവരുടെ വാണിജ്യ തന്ത്രങ്ങളും  രാഷ്ട്രിയപരമായ സ്വാര്‍ത്ഥ താല്പര്യങ്ങളും  ഉണ്ടാകുന്നു. നാട്ടില്‍  ഒരു സംഭവം നടന്നാല്‍    അതില്‍ ഏതെങ്കിലും    വിധേനെ    ആ വാര്‍ത്ത‍ ചാനലിനു വേണ്ടപ്പെട്ട ആളോ   രാഷ്ട്രിയ പരമായി   അടുപ്പം ഉള്ള  ആളോ പങ്കാളി  ആയിട്ടുണ്ടെങ്കില്‍     ആ ചാനലിലെ  വാര്‍ത്തയില്‍ ആ സംഭവത്തിനു  പ്രാധാന്യം  നല്കാതിരിക്കുകയും  അഥവാ നല്‍കിയാല്‍ തന്നെ  സംഭവത്തില്‍     തങ്ങള്‍ക് വേണ്ടപ്പെട്ട വ്യക്തിയെ ന്യായികരിചാ വും വാര്‍ത്തയുടെ ഗതി.    ഒരു പക്ഷെ  ആ  വ്യക്തി  തെറ്റ് ചെയ്‌താല്‍  കൂടി  ചില  താല്പര്യങ്ങള്‍ക്ക്  വേണ്ടി  പാവം കാഴ്ച്ചക്കാരെ  മണ്ടന്മാരകുന്നതാണ്  സ്ഥിരം പരിപാടി .    സത്യത്തില്‍ യാഥാ ര്‍ത്ഥ്യം എന്താന്ന്  അറിയാന്‍ വയ്യാതെ  നമ്മളാണ് വലയുന്നത്.  ജേര്‍ണലിസം  എന്ന വാക്കി നോടും മേഖ ലയോടും   ഉള്ള  ആത്മാര്‍ത്ഥ യും   കൂറും ഇന്ന്  പല  ജെര്‍ണലിസ്ടുകള്‍ക്കും  ഇല്ലാണ്ടായിരിക്കുന്നു.    ഒരു പക്ഷെ  അങ്ങനെ  ഉള്ള  ആരെങ്കിലും ഉണ്ടായാല്‍ തന്നെ     അവരുടെ അര്‍പ്പണ ബോധത്തെയും  അവരെയും  ചവിട്ടി അരയ്ക്കുക്കയാണ് ചെയുന്നത് അങ്ങനെ ഉളള  പല   സംഭവങ്ങളും  ഉണ്ടായിടുന്ദ് ഉണ്ടാകുന്നുമുണ്ട്.   ഇന്ന്  കേരളത്തിലെ    അവസ്ഥ    ഏതാണ്ട്‌   ഇങ്ങനെയൊക്കെ തന്നെ ആണ്.    ഒരു പക്ഷെ കേരളത്തിന്റെ    ഏറ്റവും  വലിയ  വീഴ്ച്ച      ലോകത്തിനു മുന്നില്‍   പരിജയപെടുത്താന്‍  ഒരു  ഒറ്റ ജേര്‍ണലിസ്റ്റ്  പോലും  ഇല്ല എന്നതാണ്.    കേരളത്തെ സംബന്ധച്ച്  ഇതൊരു വലിയ പരാജയം തന്നെ ആണ്.    പക്ഷെ   ഒരു കാര്യം   കുറച്ച നാള്‍ മുന്പ് വരെ  നാം  ഉഴര്‍ന്ന്‍  കേട്ട    ഒരു സ്ത്രീ ശബ്ദം  കേരളത്തിന്‌ ഉണ്ടായിരുന്നു. ' കെ .കെ ഷാഹിന ' യുടേത്.   ശെരിക്കും   പുതു തലമുറയ്ക്ക്   ഒരു ജേര്‍ണലിസ്റ്റ് എന്തായിരിക്കണമെന്നും എങ്ങനെ ആയിരിക്കണം  എന്നും പഠിക്കാനുള്ള ഒരേ ഒരു  മാതൃക  ഷാഹിന മാത്രമാണ്.   പക്ഷെ  ആ ഒരു  അവസരത്തില്‍    കേരളം പൂര്‍ണമായും തള്ളുകയാണ് ഉണ്ടായത് .    എന്തിനു?   തനിക്കു  മുന്നില്‍  കണ്ട  തന്നോട്  പറഞ്ഞ സത്യ മായ   കാര്യങ്ങള്‍   ലോകത്തിനു മുന്നില്‍ വിളിച്ചു പറയാനുള്ള ചങ്കൂറ്റം   ഷാഹിന  കാണിച്ചപ്പോള്‍   മാധ്യമ രംഗത്തെ ചില  വിഭാഗം    അസൂയയോടെയും    എന്നാല്‍  അല്പം  രാഷ്ട്രീയവും   വര്‍ഗീതയും   കൂട്ടി   കലര്‍ത്തി   അതിനെതിരെയും രംഗത്ത് വന്നു  യഥാര്‍ത്ത ത്തില്‍  ഷാഹിന ചയ്ത തെറ്റ് എന്തായിരുന്നു?    ഒരു പാവം  മനുഷ്യനെ    10 വര്‍ഷങ്ങളോളം  കോയമ്പത്തൂര്‍  ജയിലില്‍   അടച്ചിട്ട്     അവസാനം  തെളിവുകളും സാക്ഷികളും ഇല്ല എന്ന് കണ്ടു   വെറുതെ വിട്ടു,  ശേഷം   ഒരു വര്‍ഷം  തികയുന്നതിനു മുന്‍പേ     കര്‍ണാടകയുടെ ചെന്നായ്  കുപ്പായമണിഞ്ഞ   ബി.ജെ .പി  യുടെ    കാല്‍ നക്കികള്‍  പോലീസും ഉധ്യോഗസ്ഥരും ചേര്‍ന്ന്  വീണ്ടും  ഒരു  കള്ളസാക്ഷിയും തെളിവുകളും  ഉണ്ടാക്കി   പ്രതിയാക്കി.  ഈ ഒരു  സംഭവത്തില്‍  കേരളത്തിലെ ഓരോ  മനുഷ്യനും  അറിയാം  ശ്രീ അബ്ദുല്‍ നാസര്‍ മദനി നിരപരതി ആണെന്ന്.  പക്ഷെ എന്ത് കൊണ്ടാണെന്ന് അറിയില്ല   നമ്മുടെ അന്നത്തെ   മുഖ്യനും  മറ്റും   അദ്ദേ ഹതിനെതിരെ ഉള്ളത്  മതിയായ തെളിവുകള്‍ അല്ല എന്നു  പറയാന്‍  ചങ്കൂറ്റം   ഉണ്ടായില്ല..  എന്നാല്‍   മദനി  അവിടെ  നേരിടുന്ന   ക്രൂരമായ മനുഷ്യാവകാശ ലങ്കനങ്ങള്‍   പൊതു സമൂഹം ഷാഹിനയുടെ വാക്കു കളിലൂടെയും  അറിഞ്ഞിരുന്നു.. അദ്ധേഹത്തിന്റെ ഈ ഒരു  കേസിന്‍റെ  നിജസ്ഥിതി  അന്വേഷിക്കാന്‍   ഷാഹിന  മദനിക്കെതിരെ തെളിവ്  നല്‍കിയവരെ സമീപിക്കുകയും സത്യം അറിയുകയും ചെയ്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന  കാര്യങ്ങളാണ്  പുറത്തു വന്നിരുന്നത്... പക്ഷേ.. ആര്‍ക്കെതിരെയും  കള്ളകേസുകളും   കൊല കുറ്റങ്ങളും  തെളിയാതെ നില്‍കുന്ന   കേസും   ചുമത്താന്‍ മിടുക്കുള്ള കര്‍ണാടക പോലീസിന്റെ  അടുത്ത   നാടകം  ഷാഹിനയുടെ  മേല്‍ ആയിരുന്നു.. സാക്ഷികളെ സ്വാധീനിച്ചു എന്ന കേസും   ഭീഗര പ്രവര്‍ത്തനം  നടത്തി എന്നും  എല്ലാം പറഞ്ഞു  കുരുക്കുണ്ടാകുകയും ചയ്തു...   എന്നാല്‍    ഈ ഒരു  അന്യായ  കേസിനെതിരെ    കേരളം ഒരക്ഷരം  മിണ്ടിയില്ല..   ശെരിക്കും   സത്യം എന്ന  യാഥാര്‍ത്ഥ്യം   ഇന്ന്  മനുഷ്യരെ യും   ലോകത്തെയും. പേടിക്കുന്നു   . ഷാഹിന എന്നാ യഥാര്‍ത്ഥ  ജേര്‍ണലിസ്റ്റ് നു   വേണ്ടി...വാതോരാതെ ആനാ വശ്യ കാര്യങ്ങള്‍ക്ക്  മാത്രം  ഇടപെടുന്ന    ഫെമിനിസ്റ്റുകളും   മൌനം  പ്രാബിച്ചു  .  ചാനലില്‍     ഐസ്ക്രീം പര്‍ലോര്‍  പോലെ  ഉള്ള കേസുകളിലെ      രജീന യെ പോലെ ഉള്ള   പണത്തിനു വേണ്ടി   മൊഴി  തിരിച്ചും മറിച്ചും എല്ലാം പറയുന്ന  ആളുകള്‍ക്ക് വേണ്ടി  വാദിക്കുന്ന     ഒരു   ഫെമിനിസ്റ്റ്  ചിന്ത ക യെയും  സ്ത്രീകള്‍ക്ക്  നേരേ യുള്ള അതിക്രമം തടയണമെന്നും പറഞ്ഞു  നാഴികയ്ക്ക്  നാല്‍പതു വട്ടം  ചാനലില്‍  പറയാറുള്ള വനിതാ സങ്കടന പ്രവര്തകരെയോ കണ്ടില്ല   .   സമൂഹത്തിന്റെ ഉന്നമനത്തില്‍   പ്രധാനമായി  നില കൊള്ളണ്ടവര്‍   ആണ് ഷാഹിനയും  പിന്നെ  ഷാഹിനയെ പോലെ ഉള്ള ജെര്‍ണലിസ്റ്റുക ളും.  പക്ഷെ   ഇത്തരം   ആളുകളെ    സമൂഹം  ഒറ്റ പെടുത്തുകയും   അവര്‍ക്ക് വേണ്ടി നി.ല കൊള്ളാ തിരിക്കുകയും  ചെയുന്ന  അവസ്ഥ വളരെ സഹതാപകരമാണ്.    ഒരു പക്ഷെ    ഇത്തരം സമീപനങ്ങള്‍    വരുന്ന  തലമുറയ്ക്ക്    ജേര്‍ണലിസം  എന്ന മേഖ ലയോടുള്ള   വെറുപ്പും  ഭയപ്പാടും  ഉണ്ടാക്കും.  സാമൂ ഹികപരമായ  നന്മ    ആരും ആഗ്രഹിക്കാതെ  വരും.   ജേര്‍ണലിസം എന്ന  മേഖ ല പതിയെ    ജീര്‍ണിച്ചു  കൊണ്ടിരിക്കുകയും അതിലെ    ആത്മാര്‍ത്ഥതയും സത്യസന്തതയും   ഒപ്പം   ഇല്ലതായേക്കാം    .